Friday, March 12, 2010

ചിന്നന്‍റെ പശു


(തുറസ്സായ സ്ഥലം. വൃത്താകൃതിയിലുള്ള അരങ്ങ് ചെറിയ കുറ്റികള്‍ നാട്ടി കയറു കെട്ടി തിരിച്ചിരിക്കുന്നു. അതിനു ചുറ്റും പുറത്തു വീഥി. കഥാപത്രങ്ങളെ പ്രേക്ഷകനുമായ് ബന്ധപ്പെടുത്തുന്ന മാധ്യമന്മാരുടെ സ്ഥാനമാണ് വീഥി . വീഥിക്ക്‌ ചുറ്റും പ്രേക്ഷകരുടെ ഇരിപ്പിടം. അരങ്ങില്‍ നൂറ്റാണ്ടുകളുടെ സംസ്കൃതിയെ ദ്യോതിപ്പിക്കുന്ന ഉപകരണങ്ങള്‍. അരങ്ങിനു ചുറ്റും കൊടിതോരണങ്ങള്‍.അവിടവിടെയായി നാട്ടിയിരിക്കുന്ന പന്തങ്ങളുടെയും ചിമ്മിനി വിളക്കുകളുടെയും സഹായത്താലാണ് അരങ്ങില്‍ പ്രകാശ പ്രസരണം നടത്തുന്നത്. മൈക്ക് വേണമെങ്കില്‍ അത്യാവശ്യം ഉപയോഗിക്കാം. ചെണ്ടയും ഇലത്താളവും ആണ് വാദ്യങ്ങള്‍. വീഥിയില്‍ നിന്നാണ് അവര്‍ കൊട്ടുന്നത്. തെക്ക്, കിഴക്ക്, വടക്ക്, പടിഞ്ഞാറ്, നാല് ദിക്കില്‍ നിന്നും പ്രവേശനത്തിന് വാതിലുണ്ട്. പ്രേക്ഷക സ്ഥാനത് നിന്നും വീധിയിലെക്കും, വീഥിയില്‍  നിന്ന് അരങ്ങിലെക്കും പ്രവേശനം. ചിന്നന്‍. ഒരു കര്‍ഷകന്‍. എഴുപതു വയസ്സ് പ്രായം. പടിഞ്ഞാറ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും വരുന്നു. പടിഞ്ഞാറേ പ്രവേശന കവാടത്തിലൂടെ ഒരു പശുവിനെയും നടത്തിക്കൊണ്ടാണ് വരുന്നത്. പശുവായി നടിച്ചു ഒരാള്‍ ചിന്നന്‍റെ മുന്നില്‍ നടക്കുന്നു. പശു എന്തോ അസുഖം ബാധിച്ചു വളരെ അവശതയിലാണ് നടന്നു വരുന്നത്. പശുവായി അഭിനയിക്കുന്ന നടന്‍ അത് നടിച്ചു കാട്ടണം. ചിന്നന്‍ ഒരു വിധം വലിച്ചും ഉന്തിയും ആ പശുവിനെ അരങ്ങില്‍ കൊണ്ട് വരുന്നതായിട്ടു നടിക്കുന്നു. പശു അരങ്ങില്‍ വന്നു വടക്ക് കിഴക്കേ മൂലയില്‍ വീഴുന്നു. ഭയനീയമായി അമറുന്നു. ഇടയ്ക്ക് എഴുനേല്‍ക്കാന്‍ ശ്രമിക്കുന്നു വീഴുന്നു. )
                                         സാധ്യമെങ്കില്‍ . രംഗത്തിന്‍റെ അന്തരീക്ഷ സൃഷ്ടി.    
        ജന്മിത്തംപുരാനെ  പല്ലക്കിലേറ്റി അമാലന്മാര്‍ വരുന്നു . ചുവപ്പ് പട്ടുകൊണ്ടുമൂടിയ പല്ലക്ക് .  ജന്മിത്തംപുരാനെ കാണുന്നില്ല . പല്ലക്ക് പടിഞ്ഞാറെ ഭാഗത്തുനിന്നും വരുന്നു  ഇരുട്ടില്‍  ഹോയ്  ഹോയ് വിളി  മാത്രം . രംഗത്തെക്കുകടക്കുമ്പോള്‍ ചെണ്ട . ഉച്ചത്തില്‍ താളം .  അമാലന്മാര്‍ താളത്തില്‍ ഓടുന്നു . കിഴക്കേ  കവാടത്തിലൂടെ പുറത്തേക്ക് . 
   
ചിന്നന്‍:      (പരിഭ്രാന്തിയോടെ. ദുഖത്തോടെ) എന്‍റെ പയ്യേ.. പറ.. നിനക്കെന്തോന്നാ പറ്റ്യേ.      
                    മാടനടിച്ചതാണോ.. എന്‍റെ പയ്യേ... അയ്യോ. എന്‍റെ അയ്യോ... എനിക്ക് 
                    കാണാമേലെ.. എന്‍റെ   ചങ്ക് പൊട്ടനെ... (ചിന്നന്‍ നെഞ്ചത്തടിച്ചു അലറുന്നു. 
                    എണീറ്റ് വടക്ക് കിഴക്കേ മൂലയില്‍ ചെന്ന് ദൂരെ തമ്പ്രാന്‍റെ കോലോത്തെക്ക്          
                    നോക്കി ഉറക്കെ വിളിച്ചു പറയുന്നു. )  

ചിന്നന്‍:    തമ്പ്രാ.. എന്‍റെ തമ്പ്രാ... എന്‍റെ പോന്നു തമ്പ്രാ...

ദൂരെ
നിന്നും
തമ്പ്രാന്‍റെ
സ്വരം      :  എന്താടാ ഏഭ്യാ കിടന്നു നിലവിളിക്കുന്നെ...

ചിന്നന്‍:    തമ്പ്രാ... എന്‍റെ തമ്പ്രാ... എന്‍റെ തമ്പ്രാ...
                   എന്‍റെ പയ്യിനെ മാടനടിച്ചേ...
                   എന്‍റെ പയ്യിനെ മാടനടിച്ചേ...
                   എന്‍റെ പയ്യിനെ മാടനടിച്ചേ...
                   ആറു മാസം ചെനയൊള്ള  പയ്യാരുന്നു.
                   ഒന്ന് പിയിഞ്ഞാ ഒരു കള്ളുംകൊടോം പാല് കിട്ടണ പയ്യരുന്നു. (പശുവിനെ
                   ചൂണ്ടി). എന്‍റെ പയ്യിന്‍റെ കെടപ്പ് കണ്ടോ തമ്പ്രാ...
                   പാവം... പയ്യിന്‍റെ കെടപ്പ് കണ്ടോ  തമ്പ്രാ... സയിക്കുകേല തമ്പ്രാ...  അതിന്‍റെ  
                   തള്ളക്കുപോലും ഇതുകണ്ടാ 
                   സയിക്കുകേല...   എന്‍റെയ്യോ... എന്‍റെയ്യോ... എന്‍റെതമ്പ്രാ... എന്‍റെ പോന്നു
                   തമ്പ്രാ... എനിക്ക് സയിക്കാന്‍ മേലേ.
                                                                                                                     (തുടരും... )





ഈ നാടകം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സംഘങ്ങള്‍ നാടകത്തിന്‍റെ പൂര്‍ണ്ണ രൂപത്തിന് ബന്ധപ്പെടുക 
Telephone: 04812441557
Mob : +919020117877
Thomas P J
Puthenparambil Vadakkel,
Thrickodithanam P.O.,
Changanacherry,
Kottayam,
Kerala,
India.

1 comment: